മൊകേരി: മൊകേരി മുത്താറി പീടികയിൽ മുസ്ലീ ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ വീണ്ടും ബോംബേറ്. വലിയപറമ്പത്ത് റഫീഖിൻ്റെ വീടിന് നേരെയാണ് രണ്ടാം ദിവസവും ബോംബെറിഞ്ഞത്. പൊലിസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ബോംബേറ് നടന്നത്. ആരാണ് ബോംബെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല തിരഞ്ഞെടുപ്പ് ദിനം രാത്രിയിലും പിറ്റെ ദിവസവും രാഷ്ട്രിയ വിരോധം കാരണമാണ് ബോംബെറിഞ്ഞതെന്ന് ലീഗ് നേതാക്കൾ കുറ്റപെടുത്തി.
പൊലീസ് ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപെട്ടു. മുനീർ കുറ്റിക്കണ്ടി, മുസ്ലീം ലീഗ് മൊകേരി പഞ്ചായത്ത് സെക്രട്ടറി, വടകര മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കളും റഫീഖിൻ്റെ വസതിയിൽ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
Mokeri mutharipeedika