തിരുവനന്തപുരം: ഒക്ടോബർ 25ന് കേരളത്തിലെ തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മലയാള സിനിമകളുടെ റിലീസ് ഇനിയും വൈകുമെന്ന് സൂചന. ഒക്ടോബർ 22 വെള്ളിയാഴ്ച മന്ത്രി സജി ചെറിയാൻ സിനിമാ സംഘടനകളുമായി ചർച്ച നടത്തും. ഈ ഘട്ടത്തിലാണ് തിയേറ്റർ ഉടമകൾ നിലപാട് കടുപ്പിച്ചത്.
തിങ്കളാഴ്ച മുതലാണ് തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചപ്പോൾ തന്നെ വളരെ പ്രധാനപ്പെട്ട ചില ആവശ്യങ്ങൾ തിയേറ്റർ ഉടമകൾ മുന്നോട്ടുവച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനമായി പറയുന്നത് ഈ ആവശ്യങ്ങളാണ്.
വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് തിയറ്ററുടമകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നത്. ഇതിൽ അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സിനിമകളുടെ റിലീസ് നീട്ടിയത്. തിങ്കളാഴ്ച തിയേറ്ററുകൾ തുറന്നാലും ഈ മാസം 28ന് അന്യഭാഷാ ചിത്രങ്ങൾ മാത്രമേ റിലീസ് ചെയ്യൂ. മലയാള സിനിമകളുടെ റിലീസ് അടുത്തമാസം നാലിലേക്ക് മാറ്റിയിട്ടുണ്ട്.
Indications are that the release of Malayalam movies will be further delayed