#Mohanlal #Elephant Tusks #Forest Department
എറണാകുളം: നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട കേസിൽ പുതിയ ആരോപണവുമായി പരാതിക്കാർ.
മോഹൻലാലിന്റെ കൈവശമുള്ള 5 ജോഡി ആനക്കൊമ്പുകളിൽ 3 ജോഡിയുടെ വിവരം ആദ്യം മറച്ചുവച്ചതിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകൻ അഡ്വ. എബ്രഹാം പി. മീഞ്ചങ്കര ആരോപിച്ചു.
തുടക്കത്തിൽ 2 ജോഡി ആനക്കൊമ്പുകളുടെ വിവരം മാത്രമാണ് വെളിപ്പെടുത്തിയത്. പിന്നീടാണ് ബാക്കി 3 ജോഡി കൂടി ഉണ്ടെന്ന് മോഹൻലാൽ വ്യക്തമാക്കിയത്. ഇതിൽ കൃത്യമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
തന്റെ കൈവശം ആകെ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്നാണ് മോഹൻലാൽ വനംവകുപ്പിന് മൊഴി നൽകിയത്. പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ രേഖകൾ ഹാജരാക്കാൻ മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് നിർദേശം നൽകിയിട്ടുണ്ട്.
ആനക്കൊമ്പുകളുടെ ഉറവിടം, വാങ്ങിയ സമയം, ലൈസൻസുള്ളതാണോ എന്നിവ സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
വനംവകുപ്പ് നിലവിൽ മോഹൻലാൽ സമർപ്പിച്ച രേഖകൾ പരിശോധിച്ചു വരികയാണ്. ആവശ്യമെങ്കിൽ കൂടുതൽ നിയമനടപടികളിലേക്ക് കടക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
Content Highlight: Mohanlal Ivory Case: Allegations of Hiding 3 Pairs of Tusks, Demand for Probe



.jpeg)


.jpeg)

.jpeg)
.jpeg)



.jpeg)

.jpeg)
.jpeg)
























