കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വാദം കേൾക്കും. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതിനെ തുടർന്ന് സ്വഭാവിക ജാമ്യം തേടിയാണ് വാസുവിന്റെ ഹരജി. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യപേക്ഷയിൽ ഇന്നും വാദം തുടരും.
ശബരിമലയിലെ സ്വർണ്ണ കട്ടിളപാളി കേസിൽ മൂന്നാം പ്രതിയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്റും കമ്മിഷണറുമായിരുന്ന എൻ. വാസു. 2025 നവംബർ 11 ന് ആണ് വാസു അറസ്റ്റിലാകുന്നത്. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതോടെ എൻ. വാസുവും സ്വാഭാവിക ജാമ്യത്തിന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുകയായിരുന്നു. ഹരജിയിൽ ഇന്ന് വാദം കേൾക്കുന്ന വിജിലൻസ് കോടതി ജാമ്യം അനുവദിക്കാൻ തന്നെയാണ് സാധ്യത.
Sabarimala













.jpeg)






















