രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിയ പുൽവാമാ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഏഴ് വർഷം പിന്നിടുകയാണ്. പുൽവാമയിലെ ലെതപോറ പ്രദേശത്താണ് 40 സിആർപിഎഫ് ജവാൻമാരുടെ ജീവെനെടുത്തുകൊണ്ട് രാജ്യത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്ന് നടന്നത്. പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിന് ഇന്ത്യൻ പ്രതിരോധ സേനയും മറുപടി നൽകാൻ തീരുമാനിച്ചതോടെ യുദ്ധ സമാനമായ സാഹചര്യത്തിനാണ് ഇരു രാജ്യങ്ങളും പിന്നീട് സാക്ഷ്യം വഹിച്ചത്.ഏഴ് വർഷം മുമ്പ് ഇതേ ദിവസമാണ്, ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചത്. രാജ്യത്തെയാകെ ഞെട്ടലിലും ദുഃഖത്തിലും രോഷത്തിലുമാക്കിക്കൊണ്ടാണ് 2019 ഫെബ്രുവരി 14ന് വൈകീട്ട് 3.15 ഓടെ പുൽവാമാ ഭീകരാക്രമണത്തിൻ്റെ വാർത്ത പുറത്തുവരുന്നത്. പുൽവാമയിലെ ലെതപോറ പ്രദേശത്ത് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 40 ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
Today marks seven years since the Pulwama attack that shook the country

.jpeg)


.jpeg)
.jpeg)
.png)
.jpeg)
.jpeg)


.jpeg)
.jpeg)
.png)

.png)
.jpeg)




















