ഡൽഹി: ഇറാന്റെ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. 14 കോടി ബാരൽ ഇറാൻ എണ്ണയ്ക്കു മേലുള്ള ഉപരോധം അമേരിക്ക താത്കാലികമായി നീക്കിയതിനെ തുടർന്നാണ് നീക്കം. മൂന്ന് ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നതിന് സർക്കാരിന്റെ അനുമതി കാക്കുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.കടലിൽ കെട്ടിക്കിടക്കുന്ന കപ്പലുകൾക്കുമേലുള്ള ഉപരോധമാണ് അമേരിക്ക നീക്കിയത്. എണ്ണവില അന്താരാഷ്ട്രതലത്തിൽ ഉയരാതിരിക്കാനാണ് അമേരിക്ക ഉപരോധം നീക്കിയത്. 2018ൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നതിനു മുമ്പായി ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 11.5 ശതമാനം ഇറാൻ എണ്ണയായിരുന്നു.ഇറാനിൽ നിന്ന് കടലിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച 30 ദിവസത്തെ ഉപരോധ ഇളവ് പുറപ്പെടുവിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. മാർച്ച് 20-നോ അതിനുമുമ്പോ അനുവദിച്ച ടാങ്കറുകൾ ഉൾപ്പെടെ ഏതൊരു കപ്പലിലും കയറ്റുന്ന എണ്ണയ്ക്കും ഏപ്രിൽ 19-നകം ഡിസ്ചാർജ് ചെയ്യുന്നതിനും ഈ ഇളവ് ബാധകമാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു. യുദ്ധം ആരംഭിച്ചതിനുശേഷം ഇത് മൂന്നാം തവണയാണ് യുഎസ് എണ്ണയുടെ മേലുള്ള ഉപരോധം താൽക്കാലികമായി ഒഴിവാക്കുന്നത്.“ലോകത്തിനായി നിലവിലുള്ള ഈ വിതരണശൃംഖല താൽക്കാലികമായി തുറന്നുകൊടുക്കുന്നതിലൂടെ, ഏകദേശം 140 ദശലക്ഷം ബാരൽ എണ്ണ അമേരിക്ക അതിവേഗം ആഗോള വിപണിയിലെത്തിക്കും. ഇത് ലോകമെമ്പാടുമുള്ള ഊർജ ലഭ്യത വർധിപ്പിക്കുകയും, ഇറാൻ കാരണം വിതരണത്തിലുണ്ടായ താൽക്കാലിക സമ്മർദങ്ങൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും” ബെസെന്‍റ് എക്സിൽ കുറിച്ചു.
Iranoilcompany

















.jpeg)




















