ഡൽഹി: ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും ഇറാനിലേക്കും ലെബനോണിലേക്കും ഇസ്രയേൽ ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെയും അമേരിക്കയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന കരാർ ഇറാനുമായി ഇപ്പോൾ സാധ്യമാണെന്ന് ട്രംപ് വിശ്വസിക്കുന്നതായും നെതന്യാഹു പറഞ്ഞു.ഇറാനിയൻ നേതാക്കളുമായി സംസാരിച്ചുവെന്ന് ട്രംപ് പറഞ്ഞതിനുശേഷം നെതന്യാഹു ട്രംപുമായി സംസാരിച്ചു. ഒരു കരാറിലൂടെ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സാധ്യതയുണ്ടെന്ന് ട്രംപ് തന്നോട് പറഞ്ഞതായി നെതന്യാഹു തന്റെ പ്രസ്താവനയിൽ അവകാശപ്പെട്ടു. ഇറാനെയും ലെബനനിലെ ഹിസ്ബുള്ളയെയും ഇസ്രയേൽ തുടർന്നും ആക്രമിക്കുമെന്നും നെതന്യാഹു പറഞ്ഞു.
വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് നെതന്യാഹു ട്രംപ് ഭരണകൂടവുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നു. വ്യാഴാഴ്ച , മാർച്ച് 19 നാണ് ഇസ്രയേൽ ചർച്ചകൾക്കുള്ള സാധ്യതകളെക്കുറിച്ച് ആദ്യം അറിഞ്ഞത്. ഇറാനുമായുള്ള ചർച്ചകൾ പുതുക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി തിങ്കളാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി സംസാരിച്ചതായി റിപ്പോർട്ടുണ്ട്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നെതന്യാഹുവുമായി ആലോച്ചിച്ച് തീരുമാനം എടുക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
Benjaminnethanyahu







































