ഇറാൻ-അമേരിക്ക യുദ്ധത്തില്‍ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തല്‍

ഇറാൻ-അമേരിക്ക യുദ്ധത്തില്‍ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തല്‍
Apr 8, 2026 06:46 AM | By sukanya

ഇറാൻ-അമേരിക്ക യുദ്ധത്തില്‍ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തല്‍. യുദ്ധത്തിലെ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായും ശത്രുപക്ഷം മാസങ്ങളായി വെടിനിർത്തലിനായി യാചിക്കുകയായിരുന്നുവെന്നുമാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അവകാശപ്പെടുന്നത്.

അമേരിക്കയെ ചരിത്രപരമായ നിസ്സഹായതയിലേക്കും പരാജയത്തിലേക്കും എത്തിച്ച ശേഷമാണ് തങ്ങള്‍ ഈ തീരുമാനമെടുത്തതെന്നും ഇറാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം, തങ്ങളുടെ സൈനിക ലക്ഷ്യങ്ങള്‍ പൂർത്തീകരിച്ചതിന്റെ ഫലമാണ് ഈ വെടിനിർത്തലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീല്‍ഡ് മാർഷല്‍ ആസിം മുനീറും നടത്തിയ നിർണ്ണായകമായ നയതന്ത്ര ഇടപെടലുകളാണ് വെടിനിർത്തലിലേക്ക് വഴിതുറന്നത്. ഇരുവരുടെയും അഭ്യർത്ഥന മാനിച്ചാണ് ഇറാനിലെ ബോംബാക്രമണങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഏപ്രില്‍ 10-ന് ഇസ്ലാമാബാദില്‍ വെച്ച്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകള്‍ ആരംഭിക്കാനിരിക്കുകയാണ്. അമേരിക്കൻ ഭീഷണികള്‍ക്കിടയിലും ചർച്ചകള്‍ക്കുള്ള അടിസ്ഥാന തത്വങ്ങള്‍ വാഷിംഗ്ടണ്‍ അംഗീകരിച്ചതായി പാകിസ്ഥാൻ ഇറാനെ അറിയിച്ചിട്ടുണ്ട്.

യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനായി പത്ത് പ്രധാന നിബന്ധനകളടങ്ങിയ ഒരു കർമ്മപദ്ധതിയാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കുക, മേഖലയിലെ താവളങ്ങളില്‍ നിന്ന് അമേരിക്കൻ സേന പിൻവാങ്ങുക, യുദ്ധനഷ്ടപരിഹാരം നല്‍കുക, എല്ലാ ഉപരോധങ്ങളും നീക്കി മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുക തുടങ്ങിയവയാണ് ഇതിലെ പ്രധാന ആവശ്യങ്ങള്‍. ഈ നിബന്ധനകള്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിലൂടെ അംഗീകരിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.

നിലവിലെ വെടിനിർത്തല്‍ യുദ്ധത്തിന്റെ അന്ത്യമല്ലെന്നും ചർച്ചകളില്‍ തങ്ങളുടെ നിബന്ധനകള്‍ പൂർണ്ണമായി അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ പോരാട്ടം അവസാനിപ്പിക്കുകയുള്ളൂ എന്നും ഇറാൻ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. എങ്കിലും വരാനിരിക്കുന്ന രണ്ടാഴ്ചത്തെ സമയപരിധിക്കുള്ളില്‍ അന്തിമവും നിർണ്ണായകവുമായ ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡൊണാള്‍ഡ് ട്രംപും അമേരിക്കൻ ഭരണകൂടവും.

A two-week temporary ceasefire in the Iran-America war

Next TV

Related Stories
മൈസൂരില്‍ വെള്ളക്കെട്ടില്‍ വയനാട് സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 8, 2026 11:52 AM

മൈസൂരില്‍ വെള്ളക്കെട്ടില്‍ വയനാട് സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു

മൈസൂരില്‍ വെള്ളക്കെട്ടില്‍ വയനാട് സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു...

Read More >>
പത്തനംതിട്ടയിൽ  സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു.

Apr 8, 2026 11:26 AM

പത്തനംതിട്ടയിൽ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു.

പത്തനംതിട്ടയിൽ സിപിഐഎം പ്രവര്‍ത്തകന്...

Read More >>
ജില്ലയിൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ നിരോധനാജ്ഞ

Apr 8, 2026 11:18 AM

ജില്ലയിൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ നിരോധനാജ്ഞ

ജില്ലയിൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ...

Read More >>
പേരാവൂർ മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റ് വാങ്ങി

Apr 8, 2026 11:04 AM

പേരാവൂർ മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റ് വാങ്ങി

പേരാവൂർ മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റ്...

Read More >>
കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

Apr 8, 2026 10:13 AM

കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി...

Read More >>
വാളയാര്‍ ആള്‍ക്കൂട്ടക്കൊല: പ്രതികളിലൊരാള്‍ ജീവനൊടുക്കി

Apr 8, 2026 08:59 AM

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: പ്രതികളിലൊരാള്‍ ജീവനൊടുക്കി

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: പ്രതികളിലൊരാള്‍...

Read More >>
Top Stories










News Roundup