ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിന് ഉത്തര പേപ്പറിന്‍റെ പകർപ്പ് ലഭിക്കാനുള്ള അപേക്ഷ ഒരു ദിവസം കൂടി നീട്ടി. നാളെ അർദ്ധരാത്രി വരെയാണ് അപേക്ഷ നീട്ടിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ടതിന് പിന്നാലെയാണ് നടപടി. അതേസമയം സാങ്കേതിക പിഴവ് നാളത്തേയ്ക്ക് പരിഹരിക്കപ്പെടുമോ എന്ന കാര്യം വ്യക്തമല്ല. ഫീസ് അടക്കുന്നതിലെ സാങ്കേതിക പ്രശ്നവും ഇപ്പോഴും പരിഹരിച്ചിട്ടില്ല.
സാങ്കേതിക പിഴവിനെ കുറിച്ചും വിദ്യാർത്ഥികളുടെ പരാതികളെക്കുറിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിരുന്നു. പ്രശ്നപരിഹാരത്തിന് ഐഐടി മദ്രാസിൽ നിന്നുള്ള വിദഗ്ധ സംഘത്തെ മന്ത്രാലയം നിയോഗിച്ചു. പരീക്ഷാഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യനിർണ്ണയം നടത്തി ഫലം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയെ സംബന്ധിച്ചും പരിശോധന നടക്കും. നിലവിലെ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. അതേസമയം ഫീസടച്ചിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് നിരവധി വിദ്യാർത്ഥികൾക്ക് കിട്ടിയിട്ടില്ല. പണമിടപാടിലെ പ്രശ്നം പരിഹരിക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിയുമായി സംസാരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് ഉൾപ്പെടെ സഹായം നൽകും.
Cbse




.jpeg)






.jpeg)

























