കണ്ണൂർ: പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്ത് ജില്ലയിൽ നടന്ന മുഴുവൻ പിൻവാതിൽ നിയമനങ്ങളും സമഗ്രമായി പുനഃപരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെൻട്രൽ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ഭരണത്തിന്റെ സ്വാധീനവും രാഷ്ട്രീയ താൽപര്യങ്ങളും ഉപയോഗിച്ച് യോഗ്യതയും നിയമന മാനദണ്ഡങ്ങളും മറികടന്ന് നിരവധി പാർട്ടി പ്രവർത്തകരെ സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി നിയമിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ രാഷ്ട്രീയ വിധേയത്വം അടിസ്ഥാനമാക്കിയുള്ള നിയമനങ്ങൾ ജനാധിപത്യ സംവിധാനത്തിന് തന്നെ വെല്ലുവിളിയാണെന്നും,നിയമനങ്ങളിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം നടത്തണമെന്നും, മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ നിയമനങ്ങൾ റദ്ദാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നുമുള്ള ചർച്ച ഉയർന്നു.
ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഷംസീർ അൻസാരി ഖാൻ ഉദ്ഘാടനം ചെയ്യ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ റഷീദ് വി.പി, രാഹുൽ വെച്ചിയോട്ട്, അഡ്വ.അശ്വിൻ സുധാകർ, മഹിത മോഹൻ, അക്ഷയ് പറവൂർ, മിഥുൻ മാറോളി, പ്രണവ് തട്ടുമ്മൽ,സൗമ്യ സത്യൻ, അരുൺ.എൻ. പി, ജീന ഷൈജു, ശ്രുതി റിജേഷ്, പ്രിനിൽ മധുക്കോത്ത്, അബിൻ സാബുസ്,രാഹുൽ മെക്കിലേരി എന്നിവർ സംസാരിച്ചു.
Content Highlight: Kannur






































