#Drunk Driving #Kerala Police #Traffic Rules #Road Safety
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് ഒരാഴ്ചക്കിടെ പൊലീസ് 2936 പേർക്കെതിരെ കേസെടുത്തു.
കേരള പൊലീസിന്റെ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ 'ഡ്രൈവ് സോബർ - സ്റ്റേ എലൈവ്' എന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നടപടി. ജൂലൈ 8 മുതൽ 13 വരെയുള്ള കാലയളവിൽ 67,979 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി.
ഇതിൽ മദ്യപിച്ച് വാഹനമോടിച്ച 662 പേരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്തതായി സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അറിയിച്ചു.
റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ റോഡപകടങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവൽക്കരിക്കുന്നതിനുമായാണ് പരിശോധന കർശനമാക്കിയത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങൾ ഉണ്ടാക്കുന്നതിനും അപകടമരണങ്ങൾക്കും പ്രധാന കാരണമാണ്. ഇതിലൂടെ എല്ലാ യാത്രക്കാർക്കും ഗുരുതരമായ അപകടസാധ്യതയും സൃഷ്ടിക്കപ്പെടുന്നു എന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങളോട് തുടർന്നുള്ള ദിവസങ്ങളിലും നിരന്തര പരിശോധന നടത്താനും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രാഫിക് സോണൽ പൊലീസ് സൂപ്രണ്ടുമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക്ക് നോഡൽ ഓഫീസർമാർ, ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.
ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'ശുഭയാത്ര' വാട്സ്ആപ്പ് നമ്പർ 974700 1099 വഴി ഫോട്ടോ, ഓഡിയോ, വിഡിയോ എന്നിവയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹന നമ്പർ എന്നിവ അറിയിക്കാമെന്ന് പൊലീസ് അറിയിച്ചു.
Content Highlight: Kerala Drunk Driving Crackdown: 2936 Cases in One Week, 662 Licenses to be Cancelled



.jpeg)



.png)


.jpeg)



.png)
.jpeg)
.jpeg)























