തിരുവനന്തപുരം : ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദ്ദേശം. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളിൽ സൈബർ കുറ്റകൃത്യ കേന്ദ്രങ്ങൾ വേഗത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. തട്ടിപ്പിന് പിന്നിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ സിബിഐക്ക് സ്വതന്ത്ര അധികാരം ഉണ്ടാകും. അത്തരം അക്കൗണ്ടുകൾ തിരിച്ചറിയുന്നതിന് കോടതി ആർബിഐയുടെ സഹായം തേടും.
വിദഗ്‌ധരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ രണ്ട് ആഴ്ച സമയം കോടതി അനുവദിച്ചു. ഐടി അതോറിറ്റി സിബിഐ അന്വേഷണത്തിന് എല്ലാ സഹായങ്ങളും നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. തട്ടിപ്പിന്റെ വ്യാപ്തി രാജ്യത്തിന് പുറത്തേക്കും നീളുന്നതിനാൽ സിബിഐയ്ക്ക് ആവശ്യമെങ്കിൽ ഇന്റർപോളിന്റെ സഹായം തേടാമെന്നും സുപ്രീംകോടതി പറഞ്ഞു.
സംസ്ഥാനങ്ങളിൽ സൈബർ കുറ്റകൃത്യ കേന്ദ്രങ്ങൾ വേഗത്തിൽ സ്ഥാപിക്കണം. സ്ഥാപിക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് കോടതിയെ അറിയിക്കണം. മറ്റ് സ്വഭാവത്തിൽ ഉള്ള സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ നിയന്ത്രിക്കണം എന്ന് പിന്നീട് തീരുമാനിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു.
കൂടാതെ, ടെലികോം സേവന ദാതാക്കൾ സിം കാർഡുകൾ വൻതോതിൽ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഒരു നിർദ്ദേശം സമർപ്പിക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് ബെഞ്ച് ആവശ്യപ്പെട്ടു. മ്യൂൾ അക്കൗണ്ടുകൾ തിരിച്ചറിയുന്നതിനും നിയമവിരുദ്ധമായ വരുമാനം മരവിപ്പിക്കുന്നതിനും തട്ടിപ്പിന്റെ വ്യാപനവും കുറ്റകൃത്യങ്ങളിലൂടെയുള്ള വരുമാനം വെളുപ്പിക്കുന്നതും തടയുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് ഉപകരണങ്ങൾ എന്നിവയുടെ വിന്യാസം പര്യവേക്ഷണം ചെയ്യുന്നതിന് ആർബിഐയുടെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.
Dijitalarrest















_(17).jpeg)






















