തിരുനാവായ : തിരുനാവായിൽ നടക്കുന്ന കേരള കുംഭമേള വൈകിട്ട് നിളാ ആരതിയോടെ സമാപിക്കും. ദ്വിതീയ തിഥിയും മകം നക്ഷത്രവും ഒന്നു ചേരുന്ന ദിവസമാണിന്ന്. രാവിലെ അമൃതസ്നാനത്തോടെ ചടങ്ങുകൾ തുടങ്ങിയിരുന്നു. കുംഭമേളയിലെ ഏറ്റവും വിശുദ്ധമായ ചടങ്ങാണിത്. സന്യാസിമാരും ഭക്തരും ഒന്നിച്ച് സ്നാനത്തിൽ പങ്കെടുത്തു.
തുടർന്ന് യജ്‌ഞശാലയിൽ യതി പൂജ നടന്നു. തുടർന്ന് ഭണ്ഡാര എന്ന ആചാരവും നടന്നു. സന്യാസിമാർക്ക് അന്നദാനം നൽകുന്ന ചടങ്ങാണിത്. ഇന്നലെ കുംഭമേളയുടെ ഭാഗമായി തൃപ്രങ്ങോട്ടപ്പൻ, തളി ശിവൻ, ബ്രഹ്‌മാവ്, മഹാലക്ഷ്മി, നവാമുകുന്ദൻ, തിരുമാന്ധാംകുന്നിലമ്മ എന്നിവർക്കുള്ള പൂജ നടന്നു. ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി കാർമികത്വം വഹിച്ചു.
Kerala Kumbh Mela concludes with Nila Aarti in the evening






































