കണ്ണൂർ: സ്ഥാനാർത്ഥി നിർണയത്തിനായി സർവേകൾ നടത്തി സാദ്ധ്യതാ പട്ടിക തയ്യാറാക്കിയ യു.ഡി.എഫ് പയ്യന്നൂരിൽ തീരുമാനം വൈകിക്കുന്നു. കണ്ണൂർ ജില്ലയിൽ സി.പി.എമ്മിന്റെ ശക്തമായ കോട്ടയിൽ ശക്തമായ പോരാട്ടം ഒരുക്കുന്നതിനുള്ള സാദ്ധ്യതകളാണ് കോൺഗ്രസിന്റെ തീരുമാനം വൈകുന്നതിന് പിന്നിൽ.
രക്തസാക്ഷി ഫണ്ട് വിവാദം ഉയർത്തിവിട്ട പ്രതിസന്ധി മുതലെടുത്തുള്ള മുന്നേറ്റമാണ് യു.ഡി.എഫിന്റെ പദ്ധതിയിലുള്ളത്. വിവാദം തൽക്കാലത്തേക്ക് കെട്ടടങ്ങിയെങ്കിലും സി.പി.എമ്മിൽ ഗുരുതരമായ ആഭ്യന്തരഭിന്നത നിലനിൽക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. സി.പി.എം പുറത്താക്കിയ മുൻ ജില്ലാകമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണന്റെ അന്തിമനിലപാടാണ് യു.ഡി.എഫിന്റെ തീരുമാനം വൈകുന്നതിന് പ്രധാന കാരണം.മണ്ഡലത്തിൽ നടത്തിയ സർവ്വേ പ്രകാരം കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരരംഗത്തിറങ്ങുന്നത് ഉചിതമാകുമെന്നാണ് വിലയിരുത്തൽ. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്ന കാര്യം യു.ഡി.എഫ് ഗൗരവമായി പരിഗണിക്കുന്നുണ്ട്. ടി.ഐ മധുസൂദനൻ വീണ്ടും സ്ഥാനാർഥിയാകുന്ന സാഹചര്യത്തിൽ മത്സരത്തിനിറങ്ങുമെന്ന് കുഞ്ഞികൃഷ്ണൻ സൂചന നൽകിയിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചിരുന്ന അദ്ദേഹം സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന നിലപാടിലേക്ക് മാറിയതാണ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്.
payyannur


.jpeg)


.jpeg)


.jpeg)



.jpeg)


























