ന്യൂഡൽഹി : ചുട്ടുപൊള്ളുന്ന വേനലിനൊപ്പം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിച്ചുകൊണ്ട് ഗൃഹോപകരണങ്ങളുടെ വിലയും കുതിക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വിലവർധനയുമാണ് വിപണിയിൽ വില്ലനാകുന്നത്. എസി, ഫ്രിഡ്ജ്, കൂളറുകൾ തുടങ്ങിയവക്ക് അഞ്ചു മുതൽ പത്തു ശതമാനം വരെ വില വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും ചരക്കുനീക്കത്തിനുള്ള ഗതാഗത ചെലവ് ഉയർന്നതും ഉൽപാദന ചെലവിനെ ബാധിച്ചിട്ടുണ്ട്. കോപ്പർ, അലുമിനിയം, സ്റ്റീൽ തുടങ്ങിയ ലോഹങ്ങളുടെ വിലയിലുണ്ടായ വർധന കമ്പനികളെ ഉൽപ്പന്ന വില ഉയർത്താൻ നിർബന്ധിതരാക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങൾ വിതരണ ശൃംഖലയെ ബാധിച്ചതും തിരിച്ചടിയായി.
വേനൽ കടുക്കുന്നതോടെ ഡിമാൻഡ് വർധിക്കുമെന്നത് കണക്കിലെടുത്ത് സീസൺ ലാഭമുണ്ടാക്കാൻ കമ്പനികൾ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കൊവിഡ് പ്രതിസന്ധിയിൽ തളർന്ന വിപണി തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും വിലക്കയറ്റം സാധാരണക്കാരായ ഉപഭോക്താക്കളെ കടക്കെണിയിലാക്കും. ശരാശരി വരുമാനക്കാരായ കുടുംബങ്ങൾക്ക് എസിയും ഫ്രിഡ്ജും വാങ്ങുന്നതിന് നിലവിലെ വിലക്കയറ്റം തിരിച്ചടിയാവും.
delhi

.jpeg)


.jpeg)
.jpeg)

.jpeg)
.jpeg)


.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)






















