കണ്ണൂർ: തൊഴിലാളിവിരുദ്ധ നിലപാട് സ്വീകരിച്ച സർക്കാറിനെതിരെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമന്ന് ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എ കെ എസ് എ ടി യു ) നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിൽ എട്ടുലക്ഷത്തോളംവരുന്നഓട്ടോറിക്ഷകളിലെതൊഴിലാളികളുംഅവരുടെ 40 ലക്ഷത്തോളമുള്ള കുടുംബാഗളും ഈ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി തങ്ങളുടെ പ്രശ്നങ്ങൾ എൽ ഡി എഫ് സർക്കാർ കണ്ടില്ലെന്ന് നടിക്കയും അവഗണിക്കയുമാണ്. 2022 ന് ശേഷംഓട്ടൊ ചാർജ് വർദ്ദിപ്പിച്ചിട്ടില്ല. സർക്കാറിന്റെ ഒരു രൂപ വിഹിതമില്ലാതെപ്രവർത്തിക്കുന്നമോട്ടോർതൊഴിലാളിക്ഷേമനിധിയിൽ നിന്നും 60 വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കുന്നുവെന്നകാരണത്താൻ വാർദ്ധക്യ കാല പെൻഷന് ഓട്ടോ തൊഴിലാളികൾ അർഹരല്ലെന്ന് പറഞ്ഞ് പെൻഷൻ നിഷേധിച്ച ഇടതുപക്ഷ സർക്കാറിന് തൊഴിലാളികളും കുടുംബവും എന്തിന് വോട്ടുചെയ്യണമെന്നും നേതാക്കൾ ചോദിച്ചു. പഴയ ഓട്ടോറിക്ഷകൾക്ക് ബ്രേക്ക് (സി എഫ് ) എടുക്കണമെങ്കിൽ 650 രൂപയുണ്ടായിരുന്നത് ഒമ്പതിനായിരം രൂപ അടക്കണമെന്ന കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ തീരുമാനം സംസ്ഥാന സർക്കാറിന് ഭേദഗതി ചെയ്ത് വേണ്ടെന്ന് വെക്കാമായിരുന്നിട്ടും അത് ചെയ്യാതെ 4500 രൂപയാക്കി വർദ്ദിപ്പിച്ച എൽ ഡി എഫ് സർക്കാറിന് വോട്ട് ചെയ്യില്ലെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് അഡ്വ: കസ്തൂരി ദേവൻ, ജന: സിക്രട്ടറി എൻ ലക്ഷ്മണൻ, എൻ സീതാറാം, എ ദിലീപ് കുമാർ, വി വി മുഹമ്മദലി എന്നിവർ പങ്കെടുത്തു.
Aksatuunion















.jpeg)
.jpeg)





















