കൊച്ചി: സർക്കാർ മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന് കെസിബിസി. അപകടകരമായ മദ്യ നയത്തിന്റെ മുൾമുനയിൽ പൊതുസമൂഹത്തെ നിർത്തരുത്. പൊതുസമൂഹത്തിന്റെ വികാരത്തിന് അനുകൂലമായ നിലപാട് ഉണ്ടാകണമെന്നും കെസിബിസി മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. മദ്യനയത്തിൽ എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം. യുഡിഎഫ് പ്രകടനപത്രികയോട് കൂറ് പുലർത്തണം. ആഭ്യന്തരവകുപ്പിന്റെ തൂഫാൻ നടപടികൾക്ക് പൂർണ്ണ പിന്തുണയെന്നും കെസിബിസി വ്യക്തമാക്കി.നേരത്തെ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോൽപാദന പദ്ധതി വി.ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള പറഞ്ഞു. ഈ നയം മദ്യപാനികള്‍ക്കുവേണ്ടിയുള്ളതല്ല, മദ്യപരെ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ളതാണ്.ജെന്‍സിക്കും സ്ത്രീശാക്തീകരണത്തിനുവേണ്ടി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഈ വിഭാഗക്കാരെ മറ്റൊരുവഴിയെ ചൂഷണം ചെയ്യുന്നത് ഭൂഷണമല്ല. ഈ വിഭാഗക്കാരെ ലഹരി ആസക്തിയില്‍പ്പെടുത്തി അവരുടെ ബലഹീനതയെ ചൂഷണം ചെയ്ത് സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അടവുനയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും കെസിബിസി ആവശ്യപ്പെട്ടു.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തോട് വി.ഡി സതീശൻ സര്‍ക്കാരും നീതിയും കൂറും പുലര്‍ത്തണം. മാരക ലഹരികള്‍ക്കെതിരെ വാരിയേഴ്‌സിനെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോള്‍ മദ്യത്തിന്റെ കാര്യത്തില്‍ ക്യാരിയേഴ്‌സിനെയും അടിമകളെയും സൃഷ്ടിക്കാനുള്ള നയത്തിലേക്ക് കടക്കരുത്. സര്‍ക്കാരില്‍ സാധാരണ ജനം പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. പ്രതീക്ഷയെ സര്‍ക്കാര്‍ തകിടം മറിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു.
Content Highlight: Kcbctoudf
















.jpeg)
.jpeg)






















