#Payyannur #Medical Board #Baby Memorial Hospital
കണ്ണൂർ: പയ്യന്നൂരിൽ ചികിത്സാപ്പിഴവിൽ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിലെ മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ.
ജില്ലാ മെഡിക്കൽ ഓഫീസർ 7 പേരെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ 3 പേരെ മാത്രമേ യോഗത്തിൽ പങ്കെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുവദിച്ചുള്ളൂ.
കേസിലെ ഇടപെടലിന്റെ ഭാഗമായാണ് അനാവശ്യമായി കൂടുതൽ ആളുകളെ ബോർഡിൽ ഉൾപ്പെടുത്തിയതെന്നും നിയമപരമല്ലാത്ത ഇടപെടൽ അനുവദിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ വ്യക്തമാക്കി. "അനാവശ്യമായി എന്തിനാണ് മെഡിക്കൽ ബോർഡിൽ ആളുകളെ ഉൾപ്പെടുത്തുന്നത്" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
യോഗത്തിൽ പങ്കെടുത്ത 5 പേരിൽ 3 പേരും ചികിത്സാ പിഴവ് ശരിവെച്ചു. ആശുപത്രിക്ക് ക്രിമിനൽ അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്നും ബേബി മെമ്മോറിയൽ ആശുപത്രിക്ക് വ്യക്തമായ വീഴ്ചയുണ്ടെന്നും അഡ്വ. കെ. അജിത് കുമാർ പറഞ്ഞു.
Content Highlight: Payyannur Toddler Death Case: Drama at Medical Board Meeting, Report to be Handed to Police





.png)






.png)



.jpeg)





















