തിരുവനന്തപുരം :സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും.ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെസെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമപദ്ധതികളുടെയോപെൻഷനുകളുടെയോഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000രൂപ ധനസഹായം ലഭ്യമാക്കുന്നതാണ്ഈപദ്ധതി.
കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തി ൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ്അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധസർവീസ്പെൻഷനുകൾ,കുടുംബപെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവകൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാനസർക്കാർ സർവീസിലോ,സർക്കാർ ഉടമസ്ഥതയിലുള്ളസ്ഥാപനങ്ങളിലോ,സർവ്വകലാശാലകളിലോസ്ഥിരമായോകരാർ അടിസ്ഥാനത്തിലോ ജോലിചെയ്യുന്നവരെപദ്ധതിയിൽനിന്നുംഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷസമർപ്പിക്കുന്നവർപ്രായംതെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലുംഒന്ന്ഹാജരാക്കണം.ഇവലഭ്യമല്ലാത്തവർക്ക് മെഡിക്കൽഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക്അക്കൗണ്ട്വിവരങ്ങൾ, ഐ.എഫ്.എസ്.സി കോഡ്,ആധാർവിവരങ്ങൾഎന്നിട്ടവഅപേക്ഷയോടൊപ്പം സമർപ്പിക്കണം.
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം.ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവുംആധാർഅധിഷ്ഠിതമായിവാർഷികമസ്റ്ററിംഗ്നടത്തണം.ഗുണഭോക്താവ്മരണപ്പെട്ടാൽആനുകൂല്യംഅവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ്ഒരുമാസമോ അതിൽ അധികമോ ജയിൽശിക്ഷഅനുഭവിക്കുകയോറിമാൻഡ്ചെയ്പ്പെടുകയോ ചെയ്താൽ ആകാലയളവിലെധനസഹായം ലഭിക്കില്ല.
തെറ്റായവിവരങ്ങൾനൽകിആനുകൂല്യംകൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുകതിരിച്ചുപിടിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.
Applynow





































